Notification

പുതിയതായി ആരംഭിക്കുന്ന എം.ഡി.എസ്സുകള്‍...20,000x25 = 5,00,000 .... 10,000x30 = 3,00,000.... 8,000x25 = 2,00,000....5000 x 30 = 1,50,000...4,000x25 = 1,00,000.....ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെടുക

ബാങ്കില്‍ ഇപ്പോള്‍ RTGS/NEFT സൗകര്യങ്ങള്‍ ലഭ്യം

ബാങ്കില്‍ RTGS/NEFT സേവനങ്ങള്‍ നിലവില്‍ വന്നു. ബാങ്കിന്‍റെ ഏത് ബ്രാഞ്ചില്‍ നിന്നും ഇന്ത്യയില്‍ എവിടേയ്ക്കും പണം അയക്കാനാകും. കൂടാതെ ഫാര്‍മേഴ്സ് ബാങ്കിലെ സേവിംഗ്സ് ബാങ്ക്‌ അക്കൌണ്ടുകള്‍, കറന്‍റക്കൌണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഓവര്‍ഡ്രാഫ്റ്റുകള്‍ എന്നിവയിലേയ്ക്ക് ഇന്ത്യയിലെ ഏത് അക്കൌണ്ടില്‍ നിന്നും/വിദേശത്തെ ഏത് NRI അക്കൌണ്ടില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി പണം എളുപ്പത്തില്‍ അടക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.അല്ലെങ്കില്‍ 7306268938 എന്ന നമ്പരില്‍ വാട്സപ് ചെയ്യുക.

നിക്ഷേപ സൗഭാഗ്യ 2022

നിക്ഷേപ സൗഭാഗ്യ 2022 - നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ. 5 വർഷനിക്ഷേപങ്ങൾക്ക് 9% വരെ പലിശ. കേരള നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ കീഴിൽ നിക്ഷേപങ്ങൾക്ക് സമ്പൂർണ സുരക്ഷ. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ബ്രാഞ്ചുകളുമായി ഉടൻ ബന്ധപ്പെടുക.

ശ്രദ്ധിക്കൂ

1) ബാങ്കില്‍ കോര്‍ബാങ്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നതിനാല്‍ എല്ലാ ഇടപാടുകാരും ഉടന്‍ തന്നെ അവരവരുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ഒരു ഫോട്ടോ എന്നിവ സഹിതം ബാങ്കുമായി ബന്ധപ്പെട്ട് കെ വൈ സി ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ് 2) സ്വര്‍ണപണയ വായ്പയെടുത്തിട്ടുള്ളവര്‍ വായ്പയെടുത്ത് ആറുമാസത്തിനകം പലിശയടച്ച് പണയം എടുക്കുകയോ പുതുക്കി വയ്ക്കുകയോ ചെയ്യാത്തപക്ഷം കര്‍ശനമായ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. 3)ബാങ്കില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് വായ്പ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും എല്ലാ മൂന്നുമാസം കൂടുമ്പോളും പലിശ അടക്കേണ്ടതാണ്. .ബാങ്കുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് അറിയിപ്പുകള്‍ ശ്രദ്ധിക്കുകയോ 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്

വിവിധയിനം വിളകള്‍ 2



മത്തൻ
*******
മത്തൻ പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌.മത്തനിൽ വിറ്റാമിൻ എ വളരെയധികം അടങ്ങിയിരിക്കുന്നു.മത്തൻറെ കായ്കൾ,ഇളം ഇലകൾ,വള്ളിയുടെ അഗ്രം എന്നിവ മലക്കറിയായി ഉപയോഗിക്കുന്നു. ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്.വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്.
മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോൾ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.ഏറ്റവും നല്ല പ്രതിരോധ മാർഗം വിരിഞ്ഞ കായ്‌കൾ കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക്‌ കവർ ഇട്ടു പൊതിയുക,കായ്‌കൾ വളരുന്നതിനനുസരിച്ച് പൊതിയുടെ വലിപ്പം കൂട്ടി കൂട്ടി കൊടുക്കുക.
മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌.രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം.ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.
.............................................................................................................................................
കാബേജ്
********
കാബേജ് ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ്.ഇതിനെ മൊട്ടക്കൂസ് എന്നും വിളിക്കാറുണ്ട്.കൊടും തണുപ്പിനെ അതിജീവിക്കുന്ന ഒരു സസ്യമാണ്.വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ്‌ നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്‌.
നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ജൈവാംശവുമുള്ള ഏതു സ്‌ഥലത്തും കാബേജ് കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണും കളിമണ്ണു കലര്‍ന്ന പശിമരാശി മണ്ണും കൃഷിക്ക്‌ അനുയോജ്യമാണ്‌.നടുന്നതിനുമുമ്പ്‌ കൃഷിസ്‌ഥലം രണ്ടു,മൂന്നു തവണ നന്നായി ഉഴുതു വെടിപ്പാക്കണം. രണ്ടടി അകലത്തിലും ഒരടി വീതിയിലും താഴ്‌ചയിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുത്ത്‌ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത്‌ മുക്കാല്‍ ഭാഗത്തോളം മൂടണം. സെന്റിന്‌ 100 കിലോഗ്രാം എന്ന അളവില്‍ ജൈവവളം ചേര്‍ക്കാം. ചാലുകളില്‍ രണ്ടടിയോളം അകലത്തില്‍ തൈകള്‍ നടാം.
...............................................................................................................................................
നാരകം
******
നാരകം പല രൂപത്തിലും വർണ്ണത്തിലും രുചിഭേദങ്ങളിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന ഒരു ചെടിയാണ്.ആന്ധ്ര പ്രദേശിലും,ഹിമാചൽ പ്രദേശിലുമാണ് നാരകം സാധാരണയായി കൃഷി ചെയ്യപ്പെടുന്നത്.വിവിധയിനം നാരകങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. മധുരനാരകം, ചെറുനാരകം, വടുകപ്പുളി, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി, കറിനാരകം എന്നിവയാണു് പ്രധാന ഇനങ്ങൾ.നരകത്തെ ബാധിക്കുന്ന ഒരു മാരക രോഗമാണ് വാട്ട രോഗം.നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു.
ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
..............................................................................................................................................
ചീര
****
ചീര സാധാരണയായി ഇലക്കറിയായി ഉപയോഗിക്കുന്നു.കേരളത്തിലെ കാലാവസ്ഥയില്‍ വർഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.പൊതുവെ രണ്ട് വിധത്തിലുള്ള ചീരകളാണ് കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നത്.അവ ചുവപ്പ് ചീരയും,പച്ച ചീരയും ആണ്.ചീരയിൽ വളരെയധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ്‌ ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾമുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന്‌ ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന്‌ ഉപകരിക്കും.ചീരയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയാൻ സഹായിക്കും.
ഇലപ്പുള്ളി രോഗം ചീരയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം ആണ്.റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഈ രോഗത്തിന്റെ രോഗകാരി.ഇതിന്റെ സ്പോറങ്ങള്‍ ഇലയുടെ അടിവശത്ത് പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്..ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഈ രോഗം ചീരകളിൽ വരാറുണ്ട് .ചീരകളുടെ അടിഭാഗത്ത്‌ ഉള്ള ഇലകളിൽ ക്ഷതമേറ്റ പോലെ സുതാര്യ പുളളികൾ പോലെ വരുന്നതാണ് രോഗലക്ഷണം.മഴക്കാലത്താണ് ഈ മാരക രോഗം ചീരകളിൽ കാണപ്പെടുന്നത്.മഴ സമയത്തോ,വെള്ളം ഒഴിക്കുന്ന സമയത്തോ സ്പോറങ്ങള്‍ ഒരു ഇലയിൽ നിന്ന് അടുത്തുള്ള ഇലകളിലേക്ക് വ്യാപിക്കുന്നു.ഈ രോഗം ബാധിച്ച ചെടികളുടെ ഇലകൾ കലക്ക്രമേണ വെള്ള നിറത്തിൽ ആകുന്നു.
..............................................................................................................................................
മുന്തിരി
*****
മുന്തിരി വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ്.മുന്തിരിങ്ങ എന്നും അറിയെപ്പെടുന്നു.വലരെയേറെ വ്യാവസായിക പ്രാധാന്യം ഉള്ള പഴ വർഗമാണ് മുന്തിരി.മഹാരാഷ്ടയിലാണ് മുന്തിരി കൂടുതലായിട്ട് കൃഷി ചെയ്തു വരുന്നു.എന്നാൽ വിളവിന്റെ അടിസ്ഥാനത്തിൽ ആന്ധ്ര പ്രദേശ്‌ ആണ് മുന്നിൽ.മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ൻ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.മുന്തിരിയുടെ ഫലം ഔഷധയോഗ്യമാണ്.ഇറ്റലിയാണ് ലോകത്തിൽ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം.

............................................................................................................................................
കാപ്പി
*****
കാപ്പി കുറ്റിച്ചെടിയായും ചെറുമരമായും വളരുന്നു.നമ്മുടെ സമ്പദ്വ്യവസ്ഥയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന നാണ്യവിളകളിൽ ഒന്നാണ് കാപ്പി.വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷിചെയ്യപ്പെടുന്ന ഒരു നാണ്യ വിളയാണ് കാപ്പി.അറേബ്യയാണ് കാപ്പിയുടെ ജന്മഭൂമി.ജനങ്ങൾ ഒരു പാനീയമായി കാപ്പി ഉപയോഗിച്ചുവരുന്നു.ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാപ്പി സമൃദ്ധമായി വളരുന്നു.കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്‌.ഇന്ത്യയിൽ കർണാടകം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൻതോതിൽ കാപ്പി കൃഷി ചെയ്യുന്നത്. കുറഞ്ഞ താപനിലയും ധാരാളം ജൈവാംശമടങ്ങിയ ലോംമണ്ണും കാപ്പിക്കൃഷിക്ക് അനുപേക്ഷണീയമാണ്.

.................................................................................................................................................
വഴുതന
******
വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ച തടയും. പ്രതിരോധശേഷി നൽകാൻ കഴിവുള്ള വഴുതനങ്ങ തലച്ചോറിനു പറ്റിയ ഭക്ഷണവുമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്നും തലച്ചോറിന് സംരക്ഷണം നല്‍കി ബുദ്ധിവികാസത്തിന് സഹായിക്കുന്ന വഴുതനങ്ങ ഹൃദയധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടാതെ സഹായിക്കും . ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. പ്രമേഹരോഗികൾക്ക് ഉപകാരിയാണ്. ഇതിലെ അലിഞ്ഞു പോകുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്‌ക്കിടെ കഴിയ്‌ക്കുന്നത് പ്രമേഹം വരുന്നത് തടയും.
...............................................................................................................................................
കുടംപുളി
*******
കുടംപുളിയെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് കുടംപുളി അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.
ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്‍ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്.
ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് കുടംപുളി നന്നായി വളരുന്നതെങ്കിലും ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ പോലും വളരെ ലാഭകരമായി കൃഷി ചെയ്യാം. ഏതുതരം മണ്ണും കുടംപുളിക്ക് അനുയോജ്യമാണെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍മണ്ണിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്.

................................................................................................................................................
ചുരക്ക
******
ഇനങ്ങള്‍: ആര്‍ക്ക ബഹാര്‍: ഇളം പച്ച നിറത്തില്‍ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്‌കള്‍. ശരാശരി തൂക്കം 1 കിലോ ഗ്രാം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : സെപ്‌റ്റംബര്‍- ഒക്ടോബര്‍, ജനുവരി- ഫെബ്രുവരി
ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 2.5 -3 കി.ഗ്രാം വിത്ത്‌ ആവശ്യമാണ്‌.
നടീല്‍ അകലം: കുഴികള്‍ തമ്മിലുള്ള അകലം 3 മീ x 3 മീ
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 20-25 ടണ്‍ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്‌ച ഇടവിട്ട്‌ വല തവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
കീട നിയന്ത്രണം:
പച്ചത്തുള്ളന്‍, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച:15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം- ഇമിഡാക്ലോപ്രിഡ്‌ (2.5 മില്ലി/10ലിറ്റര്‍).
രോഗ നിയന്ത്രണം :
മൃദുരോമപൂപ്പ്‌ / ഇലപ്പൊട്ടുരോഗം: മാന്‍കോസെബ്‌ 2ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക..
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍

...............................................................................................................................................
കോവല്‍
*******
കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. ഐവിഗോര്‍ഡ്‌, മിറ്റില്‍ ഗോര്‍ഡ്‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്‌ക്കയിലുണ്ട്‌. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജിക്ക്‌ ഇലകള്‍ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നതിന്‌ കോവയ്‌ക്ക ഉത്തമമാണ്‌. ഇന്ത്യയാണ്‌ കോവയ്‌ക്കയുടെ ജന്മദേശം. ചില രാജ്യങ്ങളില്‍ കോവലിനെ ശല്യകാരിയായ കളയായി കരുതുന്നു. മംഗലാപുരത്തും ദക്ഷിണ കര്‍ണാടകയിലും ജനങ്ങളുടെ ഇഷ്‌ടപ്പെട്ട പച്ചക്കറിയാണ്‌ കോവയ്‌ക്ക. കേരളത്തില്‍ കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം, കാഞ്ഞങ്ങാട്‌ ഭാഗങ്ങളില്‍ നീളം കൂടിയതും നീളം കുറഞ്ഞ്‌ വണ്ണമുള്ളതുമായ വൈവിധ്യമേറിയ കോവയ്‌ക്ക ഇനങ്ങള്‍ കാണാം.
പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്‍ത്തി സംരക്ഷിക്കുന്ന വെള്ളരി വര്‍ഗത്തില്‍ പെട്ട പച്ചക്കറി വിളയാണ്‌ കോവല്‍. എന്നാല്‍ മറ്റ്‌ വെള്ളരി വര്‍ഗ വിളകളില്‍നിന്ന്‌ വ്യത്യസ്‌തമായ ദീര്‍ഘകാല വിളയാണ്‌ ഇത്‌. ഇത്‌ വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്‍വ്വം സസ്യങ്ങളില്‍ ഒന്നാണ്‌ കോവല്‍. പരാഗണം നടന്നില്ലെങ്കിലും കായ്‌കള്‍ ഉണ്ടാകുമെന്നതിനാല്‍ ആണ്‍ചെടികള്‍ അത്യാവശ്യമല്ല. ഉഷ്‌ണമേഖല, കാലാവസ്‌ഥയാണ്‌ കോവലിന്‌ നല്ലത്‌. അന്തരീക്ഷ ഊഷ്‌മാവ്‌ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രിവരെയുള്ള കാലാവസ്‌ഥയില്‍ ഇത്‌ നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ്‌ കൃഷിക്ക്‌ ഉത്തമം. കായ്‌കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്‌തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്‌.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളജിലെ ഒളരി കള്‍ച്ചര്‍ വിഭാഗത്തില്‍നിന്നും പുറത്തിറക്കിയ ഉല്‌പാദന ശേഷി കൂടി കോവല്‍ ഇനാണ്‌ സുലഭ. ആണ്ടു മുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്‌കള്‍ നീളമുള്ളതാണ്‌. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ്‌ കേരളത്തിലെ ഉപഭോക്‌താക്കള്‍ക്ക്‌ കൂടുതല്‍ പ്രിയങ്കരം. എന്നാല്‍ മംഗലാപുരം വിപണിയില്‍ നീളം കുറഞ്ഞ ഇനത്തിനാണ്‌ ഡിമാന്റ്‌. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട്‌ ജില്ലയിലെ പടപ്പായ്‌ ഗ്രാമത്തില്‍നിന്നുള്ള പടപ്പായ്‌ ഇനിയും പ്രചാരമേറിയ കോവല്‍ ഇനമാണ്‌.
പെണ്‍ചെടിയില്‍നിന്നുമുള്ള വള്ളികള്‍ മുറിച്ചു നട്ടാണ്‌ കോവലിന്റെ പ്രവര്‍ധനം., പെന്‍സില്‍ വണ്ണത്തില്‍ മുന്നോ നാലോ മുട്ടുകളുളള വള്ളികള്‍ 25-30 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ച്‌ നടാം. മുറിച്ചെടുത്ത വള്ളികള്‍ നേരിട്ട്‌ കുഴികളില്‍ നടാം. പോട്ടിംഗ്‌ മിശ്രിതം നിറച്ച പൊളിത്തീന്‍ സഞ്ചികളില്‍ നട്ട്‌ മുളപ്പിച്ച തൈകളാക്കിയശേഷം രണ്ടോ മൂന്നോ ആഴ്‌ച കഴിയുമ്പോള്‍ ഇളക്കി നടാം. നിലം രണ്ടോ മൂന്നോ തവണ ഉഴുത്‌ നിരപ്പാക്കാം. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ക്കുക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. കുഴിയൊന്നിന്‌ 70 ഗ്രാം നൈട്രജനും 25 ഗ്രാം വീതം ഫോസ്‌ഫറസും പൊട്ടാഷും രാസവളമായി നല്‍കുന്നത്‌ കായ്‌ഫലം കൂട്ടും. വള്ളികള്‍ വളര്‍ന്ന്‌ 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.
മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട്‌ നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട്‌ രണ്ട്‌ മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. കായ്‌ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്‌കള്‍ സ്‌ഥിരമായി ലഭിക്കും. കായ്‌കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്‌ചയില്‍ രണ്ടുതവണ വിളവെടുക്കും. ഒരു ഹെക്‌ടറില്‍നിന്ന്‌ 12-14 ടണ്‍ വിളവ്‌ ലഭിക്കും. മൂന്നു വര്‍ഷത്തോളം തൃപ്‌തികരമായ വിളവ്‌ ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം. വാണിജ്യാടിസ്‌ഥാനത്തില്‍ വിപണി ലക്ഷ്യമാക്കിയും വീട്ടുവളപ്പിലും നട്ടുവളര്‍ത്താവുന്ന പച്ചക്കറി വിളയാണ്‌ കോവല്‍. ഇതിന്റെ യഥാര്‍ഥ പോഷകമൂല്യം ഇപ്പോഴും പലര്‍ക്കും തിരിച്ചറിയാനായിട്ടില്ല.
.............................................................................................................................................
കിവി പഴം
********
സ്വാദിഷ്ടമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണു് കിവിപ്പഴം ഉണ്ടാവുന്നതു്. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്ന്ത്. കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും ന്യൂസിലഡിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കൃഷി, വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്. വിറ്റാമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ്‌ 'കിവി'.
...........................................................................................................................................
ബസല്ല
******
ദിവസം 100 ഗ്രാം ഇലക്കറി നമുക്ക് നിര്‍ബന്ധം. പിപണിയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളുടെ പ്രത്യേകിച്ചും ഇലക്കറികളുടെ മേന്മയേയും സുരക്ഷിതത്ത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ കൂടി വരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ പല തവണ കീടനാശിനി പ്രയോഗം നടത്തിയ പച്ചക്കറികളാണ് നമ്മുടെ മാര്‍ക്കറ്റിലെത്തുന്നതെന്നതാണ് യാഥാര്‍ഥ്യം.
നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളിച്ചീര, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന ബസല്ല. ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും ബസല്ലയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.
മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം.
..............................................................................................................................................
മുരിങ്ങ
******
കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്.
പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ് സമൃദ്ധമാണ്. വിറ്റാമിന്‍-സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായും ആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.
മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും.
രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.
നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലി മുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക.
മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതു കണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്.
...............................................................................................................................................
കച്ചോലം
*******
കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതു മണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്, സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെ ചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം. ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍‍മ്മരോഗം, അപസ്മാരം, പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്. കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം.
മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്. കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2 മുതല്‍ 3 ടണ്‍ വരെ ജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരം എടുക്കണം ഇങ്ങനെയാണ് കച്ചോലത്തിന്റെ കൃഷിരീതി.

............................................................................................................................................
കൂണ്‍
*****
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൃഷിരീതി പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം. പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

..................................................................................................................................................
ശതാവരി
*********
ശതാവരി ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഔഷധ സസ്യമാണ് ഋഗ്വേദത്തിലും ,അഥർവ വേദത്തിലും ശതാവരിയുടെ ഔഷധ ഗുണത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.ശതാവരി ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌.അനേകം ഔഷധ ഗുണം ഉള്ളത് കൊണ്ട് സംസ്കൃതത്തിൽ ഇതിനു സഹസ്രവീര്യ എന്ന് അറിയപ്പെടുന്നു.കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്.ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.
പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ നമ്മുടെ നാട്ടിൽ നാട്ടിൽ കണ്ടുവരുന്നത്.അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു.അയവുള്ളതും ഈർപ്പം ഉള്ളതുമായ എല്ലാ മണ്ണിലും ശതാവരി വളരുന്നു.ഇന്ത്യയിലുടനീളം ഈ സസ്യം കൃഷി ചെയ്യപ്പെടുന്നു.

ശതാവരിയുടെ ഇല,കിഴങ്ങ് എന്നിവ ഔഷധ യോഗ്യ ഭാഗങ്ങളാണ്‌.ക്ഷയം,പിത്തം,വാതം എന്നിവയ്ക്കും ,മുലപ്പാൽ വർദ്ധിക്കുന്നതിനും,ലൈംഗിക ശേഷി കൂട്ടുന്നതിനും അത്യുത്തമമാണ് ശതാവരി.ശതാവരി പലവിധ ഔഷധ കൂട്ടുകളിലും ഉപയോഗിക്കുന്നു .ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.
............................................................................................................................................
ഉലുവ
*****
ഉലുവ ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും,ഔഷധമായും ഉപയോഗിക്കുന്നു.ഉലുവ ഒരു സുഗന്ധവ്യഞ്ജനമാണ്‌.ഉലുവയുടെ വിത്ത്, ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗം.ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.ഇതൊരു വാർഷിക വിളയായിട്ടാണ് ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്നത്.ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്.നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്.
ഉലുവയുടെ പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകൾ നീളത്തിലുള്ള‍ കായ് കളിൽ ഉണ്ടാകുന്നു. ഒരു കായിൽ ഏകദേശം 10 മുതൽ 15 വരെ വിത്തുകൾ ഉണ്ടാകുന്നു. പാകമായ വിത്തുകൾക്ക് ബ്രൗൺ നിറമായിരിക്കും.മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്ക്കുന്നതിനും ഉലുവ സഹായകരമാണ് പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു.കഫ ശല്ല്യത്തിനു ഉലുവ കഴിക്കുന്നത്‌ അത്യുത്തമമാണ്.മുടി വളർച്ചയ്ക്കും മുടികൊഴിച്ചിലിനും ഒരു ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ.
...............................................................................................................................................
കോളി ഫ്ലവര്‍
***********
ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കോളിഫ്ലവര് ഇന്ന് കേരളത്തില് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന് സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല് ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല് ലഭിക്കുന്ന നവംബര് മുതല് ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. ഒരു സെന്റില് കൃഷിചെയ്യാന് രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള് പാകി, 20 -25 ദിവസം പ്രായമായ തൈകള് പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്ത്തിയ നടാന്പാകമായ തൈകള് കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്ഷിക സര്വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള് എന്നിവിടങ്ങളില് നിന്ന് നവംബര് മുതല് ലഭിക്കും. നല്ല വെയിലും നീര്വാര്ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്മണ്ണുമായിച്ചേര്ത്ത് ചാലുകള് മുക്കാല്ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്ക്കണം. ചാലുകളില് ഒന്നരയടി അകലത്തില് തൈകള് നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല് കുത്തണം. നന്നായി നനയ്ക്കുകയും വേണം. ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്മിശ്രിതം നിറച്ച് തൈകള് നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില് കലര്ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്.
നട്ട് പത്തുദിവസമാകുമ്പോള് സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നല്കണം. ഒരു മാസം കഴിഞ്ഞ് 650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്കണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്പിണ്ണാക്ക് തുടങ്ങിയവ ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം ചുവട്ടില് ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ആവശ്യാനുസരണം നനയ്ക്കണം. ഏകദേശം ഒന്ന് ഒന്നര മാസമാകുമ്പോള് കോളിഫ്ലവര് വിരിഞ്ഞുതുടങ്ങും. 55-60 ദിവസത്തിനുള്ളില് കാബേജില് ഹെഡ് ഉണ്ടായിത്തുടങ്ങും. 10-12 ദിവസത്തിനകം ഇവ വിളവെടുക്കാം. കോളിഫ്ലവര് കാര്ഡുകള് പകുതി മൂപ്പാകുമ്പോള് ചെടിയുടെ ഇലകള് കൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ല വെള്ളനിറം നല്കും. രോഗകീടബാധ പൊതുവേ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള് 2 മില്ലി ഒരു ലിറ്റര് വെള്ളത്തില് എന്ന തോതില് തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. കുമിള്രോഗത്തിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര് വെള്ളത്തില് എന്ന തോതില് തളിക്കുന്നത് ഫലപ്രദമാണ്.




Courtesy  http://farmgm.blogspot.in/                                                                                                             https://www.facebook.com/entekrishi